Showing posts with label Regional News. Show all posts
Showing posts with label Regional News. Show all posts

Saturday, February 14, 2015

ദേശീയ ഗയിംസിനു കൊടിയിറങ്ങി; ഇനി ഗോവയില്‍

തിരുവന്തപുരം: പതിമൂന്ന്‍ ദിവസം നീണ്ടു നിന്ന ദേശീയ ഗയിംസിനു തിരശീല വീണു.  കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്‌ട്ര സ്റ്റേഡിയത്തില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ വച്ച് മാം  35-മത് ദേശീയ ഗയിംസ് സമാപിച്ചതായി കേരള ഗവര്‍ണ്ണര്‍ പി. സദാശിവം പ്രഖ്യാപിച്ചു. തുടര്‍ന്ന്‍ ഗയിംസ് പതാക താഴ്ത്തി, ദീപനാളം അണഞ്ഞു. കേന്ദ്ര കായികമന്ത്രി സര്‍ബാനന്ദ് സോണോബല്‍, ഗവര്‍ണര്‍ പി.സദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് എന്‍.രാമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അടുത്ത ദേശീയ ഗയിംസിനു ഗോവ വേദിയാകും.

സമാപനത്തോടനുബന്ധിച്ച് ശോഭനയും സംഘവും അവതരിപ്പിച്ച നൃത്തപരിപാടി ഉണ്ടായിരുന്നു. കൂടാതെ ഗോവന്‍ സംഘത്തിന്‍റെ നൃത്തം മറ്റൊരു പ്രധാന ആകര്‍ഷണമായി. തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളിലെ വ്യത്യസ്തങ്ങളായ നൃത്തരൂപങ്ങള്‍ വേദിയില്‍ അണിനിരന്നു. ഇന്ത്യയിലെ 44 നദികളെ പ്രതിനിധീകരിച്ച് 44 കലാരൂപങ്ങള്‍ എത്തി. ഗയിംസിന്‍റെ ഭാഗ്യചിഹ്നമായ അമ്മു സ്റ്റേഡിയം ചുറ്റി കായിക മാമാങ്കത്തിന് വിട പറഞ്ഞു.

മെഡല്‍ പട്ടികയില്‍ കേരളത്തിനു രണ്ടാം സ്ഥാനമാണുള്ളത്.  സര്‍വീസസ് ആണ് ഒന്നാം സ്ഥാനത്ത്. സംസ്ഥാനങ്ങളുടെ കാര്യമെടുക്കുമ്പോള്‍ കേരളം ഒന്നാം സ്ഥാനത്തെത്തി. 54 സ്വര്‍ണ്ണവും 48 വെള്ളിയും 60 വെങ്കലവും ഉള്‍പ്പെടെ 162 മെഡലുകള്‍ കേരളം സ്വന്തമാക്കി. 91 സ്വര്‍ണ്ണവും 33 വെള്ളിയും 35 വെങ്കലവും ഉള്‍പ്പെടെ 159 മെഡലുകളാണ് സര്‍വീസസ് നേടിയത്.  കേരളത്തിന്‌ വേണ്ടി പ്രീജ ശ്രീധരനും സാജന്‍ പ്രകാശും മുന്‍ രാജ്യാന്തര താരം വില്‍സണ്‍ ചെറിയാനും ചേര്‍ന്ന് ഗവര്‍ണ്ണര്‍ സദാശിവത്തിന്‍റെ കയ്യില്‍ നിന്ന് മെഡല്‍ ഏറ്റു വാങ്ങി. ഏറ്റവും കൂടുതല്‍ വ്യക്തിഗത മെഡല്‍ കേരളത്തിന്‍റെ നീന്തല്‍ തരാം സാജന്‍ പ്രകാശ്‌ സ്വന്തമാക്കി.

ഉല്‍ഘാടന ദിനം ഉണ്ടായ പാളിച്ചകള്‍ പരമാവധി ഒഴിവാക്കാന്‍ ഇത്തവണ സംഘാടകര്‍ ശ്രമിച്ചിരുന്നു. എങ്കിലും ചിലയിടങ്ങളിലെങ്കിലും മുഴച്ചു നിന്ന  പിഴവുകള്‍ പരിപാടിയുടെ നിറം കെടുത്തി. അര്‍ഹമായ പരിഗണന തനിക്കും ചില അംഗങ്ങള്‍ക്കും നല്‍കിയില്ല എന്നാരോപിച്ച് തിരുവഞ്ചൂര്‍ വേദിയില്‍ നിന്ന് ഇറങ്ങിപ്പോയത് വിവാദങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

ദേശീയ ഗയിംസ്, ഉത്ഘാടന-സമാപന
 വേദിയില്‍ നിന്നുള്ള ചിത്രങ്ങള്‍ 

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം
സ്റ്റേഡിയത്തിലേക്കുള്ള
പ്രവേശന കവാടം 
സ്റ്റേഡിയത്തിന്‍റെ ഉള്‍ഭാഗം 

ആഘോഷക്കാഴ്ചകള്‍ 






അമ്മു, കാണികള്‍ക്കിടയില്‍ 

   Sports Desk   
Photos: Renjith R. Nair   

Wednesday, November 12, 2014

വാര്‍ത്തകളറിയൂ, ആകാശവാണിയുടെ 'ന്യൂസ് ഓണ്‍ ഫോണി'ലൂടെ

റേഡിയോ വാങ്ങാതെ, ഇന്‍റര്‍നെറ്റിനു പണം മുടക്കാതെ, നിങ്ങള്‍ക്കാവശ്യമുള്ളപ്പോള്‍ വാര്‍ത്തകള്‍ കേള്‍ക്കണോ? അതും നിങ്ങളുടെ മൊബൈല്‍ ഫോണില്‍. വിളിക്കൂ ആകാശവാണിയുടെ 'ന്യൂസ്‌ ഓണ്‍ ഫോണി'ലേക്ക്(News on Phone-NOP). 0471-2335702 എന്ന നമ്പറിലേക്ക് വിളിച്ചാല്‍  പ്രാദേശിക-ദേശീയ-അന്തര്‍ദേശീയ തലത്തിലുണ്ടായിട്ടുള്ള പ്രധാന സംഭവ വികാസങ്ങളുടെ ഒരു സംഷിപ്ത രൂപം കേള്‍ക്കാം, ഒരു ലോക്കല്‍ കോളിന്‍റെ ചെലവില്‍...!



      വാര്‍ത്തകളില്‍ ജീവിക്കുന്നവരാണ് നാം. വിവരസാങ്കേതിക വിദ്യയുടെ വളര്‍ച്ച എല്ലാ മേഖലയിലും ഒരു വന്‍ വിപ്ലവം സൃഷ്ടിച്ചു, വാര്‍ത്തകളുടെ കാര്യത്തിലും അതെ. ഇന്ന് വാര്‍ത്തകളറിയാന്‍ എത്രയെത്ര വഴികള്‍. വിവരങ്ങളുടെ ഒരു കുത്തൊഴുക്ക് തന്നെയാണ് ഇപ്പോള്‍ ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ ഏറ്റവും പ്രധാനപ്പെട്ട വിവരങ്ങള്‍-വാര്‍ത്തകള്‍ കലര്‍പ്പില്ലാതെ, നിഷ്പക്ഷമായി, ചുരുങ്ങിയ സമയം കൊണ്ട് അറിയാന്‍  എല്ലാവര്‍ക്കും താല്‍പര്യം കാണും. ന്യൂസ്‌ ഓണ്‍ ഫോണ്‍ സേവനം അത്തരമൊരു അവസരമാണ് എല്ലാവര്‍ക്കും നല്‍കുന്നത്.

   
  ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്തകളുടെ ഒരു സംസ്കരിച്ച രൂപമാണ് ന്യൂസ്‌-ഓണ്‍-ഫോണില്‍ ലഭ്യമാകുന്നത്. വാര്‍ത്തകള്‍ പ്രത്യക സോഫ്റ്റ്‌വെയറിന്‍റെ സഹായത്തോടെ ഒരു ഡിജിറ്റല്‍ ഫയല്‍ ആയി റെക്കോര്‍ഡ്‌ ചെയ്ത് സൂക്ഷിക്കുന്നു. ഉപയോക്താവിന്‍റെ കാള്‍ വരുമ്പോള്‍ അതിനെ സ്വീകരിച്ച് റെക്കോര്‍ഡ്‌ ചെയത് വച്ചിരിക്കുന്ന  ഓഡിയോ ഫയല്‍  കേള്‍പ്പിക്കുന്നതും ഈ സോഫ്റ്റ്‌വെയര്‍ ആണ്. ഒരു മിനിട്ട് മുതല്‍ മൂന്നു മിനിട്ട് വരെയാണ്  കാപ്സൂള്‍ രൂപത്തിലുള്ള ഈ വാര്‍ത്താ ബുള്ളറ്റിനുകളുടെ ദൈര്‍ഘ്യം. പുതിയ വാര്‍ത്തകള്‍ വരുന്നതിനനുസരിച്ച്  ഈ ചെറു ബുള്ളറ്റിനുകള്‍ നവീകരിക്കുന്നു. ആകാശവാണി, BSNL-മായി ചേര്‍ന്നാണ് ഈ സംരംഭം തുടര്‍ന്നുകൊണ്ട് പോകുന്നത്.

      1998-ല്‍ ഡല്‍ഹിയിലാണ് ഈ സേവനം രാജ്യത്ത് ആദ്യമായി തുടങ്ങിയത്. പിന്നീടു മറ്റു സംസ്ഥാനങ്ങളിലേക്കും ഇത് വ്യാപിപ്പിച്ചു. ചെന്നൈ, മുംബൈ, ബംഗളൂരു തുടങ്ങി 14 കേന്ദ്രങ്ങളില്‍ നിന്ന് വാര്‍ത്തകള്‍ ഇപ്പോള്‍ ലഭ്യമാണ്. 2006 മുതലാണ് തിരുവനന്തപുരത്ത് ഈ സേവനം ആരംഭിച്ചത്. ഇംഗ്ലീഷ് വാര്‍ത്തകള്‍ക്ക് വേണ്ടിയുള്ള നമ്പരുകളില്‍ വിളിച്ചാല്‍ പലപ്പോഴും വാര്‍ത്തകള്‍ ലഭിക്കാറില്ല എന്നത് ഒരു ന്യുനതയായി നിലനില്‍ക്കുന്നു.   ലോകത്തെവിടെ നിന്നും NOP നമ്പറുകളിലേയ്ക്ക് വിളിച്ച് പുതിയ വാര്‍ത്തകള്‍ അറിയാം. ദിവസേന ആയിരക്കണക്കിന് ഉപയോക്താക്കളാണ് ഈ  സേവനം പ്രയോജനപ്പെടുത്തുന്നത്.



ഭാഷാ അടിസ്ഥാനത്തിലുള്ള  NOP നമ്പറുകള്‍ 
AIR NOP - List of Phone Numbers

ഫോണ്‍ നമ്പരുകളുടെ വേര്‍ഡ്‌ (MS Word) ഫോര്‍മാറ്റിലുള്ള ഫയല്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ താഴെ കാണുന്ന ഡൌണ്‍ലോഡ് ഐക്കണില്‍ ക്ലിക്ക് ചെയ്യുക.


   Rafeek Rahman   

Wednesday, November 05, 2014

IFFK delegate registration begins today


Trivandrum: The delegate registration of the 19th International Film Festival of Kerala (IFFK 2014) begins today. The candidate can log in to the www.iffk.in for registration.  Online registration can be done till November 14. This time delegate fee of Rs. 500 can be paid online or through branches of State Bank of Travancore. There is no confirmation issued regarding the concessions of students and a number of free restricted media passes will be distributed. The procedure for media registration will be published in the site soon.
      The delegate passes can be collected from Tagore Theatre, vazhuthacadu, from December 8 to13, by showing the fee receipt. There will be changes in the dates given and those changes can be followed in the site, iffk.in
      Last year the participation was large and many film enthusiasts not even get pass to attend the mass event. This year Kerala Chalachithra Academy, on behalf of Government of Kerala, limits participation to only real film enthusiasts, with more improved facilities for the delegates. The event is scheduled to conduct from 12 to 19 of December 2014.


For Step-by-Step Procedure of IFFK registration http://goo.gl/04Sqzu 

   Entertainment Desk